ശ്യാമപ്രസാദിന്റെ "അഗ്നിസാക്ഷി" എനിക്കേറ്റവും ഇഷ്ട്ടപെട്ട ഒരു ചലച്ചിത്രമാണ് . ഒരു കോളേജ് നാടകം ഉണ്ടാക്കാൻ വേണ്ടി ആണ് ആ ചിത്രം ആവർത്തിച്ചു കണ്ടത്.. അതേ ആവശ്യത്തിനു വേണ്ടി ലളിതാംബിക അന്തര്ജനതിന്റെ നോവൽ വാങ്ങി വായിക്കുകയും ചെയ്തു.. സാമാന്യം തല്ലിപ്പൊളി ഒരു നാടകം തട്ടിക്കൂട്ടുകയും അതിനു സമ്മാനം കിട്ടുകയും ചെയ്തതിനപ്പുറം ആ വായന തന്ന അനുഭവങ്ങൾ ചെറുതല്ല.
അത്തരത്തിൽ മറ്റൊരു നോവലും ഇന്നുവരെ ആവര്ത്തിച്ചു വായിച്ചിട്ടില്ല. ഓരോ ആവൃത്തിയും പിന്നിടും ബോൾ വീണ്ടും വായിക്കാനുള്ള വ്യഗ്രത വര്ദ്ധിച്ചു. എന്തൊക്കെ അറിവ് ലഭിച്ചു.. അറിയില്ല..ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിൽ പഠനം ഒരു ആവർത്തന പ്രക്രിയയാണ്. മനപാഠം ആക്കലാണ് . പഠിച്ചത് അറിവാകുന്നത് അനുഭവങ്ങൾ അവയോടു സംവദി ക്കുമ്പോഴാണ് .
വേദാധ്യായം ഒക്കെ അങ്ങനെ അല്ലെ. ഇന്നും നമ്മടെ സ്കൂൾ ഉകളിൽ ആ വേദ പാരമ്പര്യം തന്നെ ആണ് തുടർന്ന് പോരുന്നതെന്ന് തോന്ന്ന്നു. matrices ഉം differential equation ഉം എന്നെ സംബധിച്ചിടത്തോളം അറിവായി മാറിയത് വളരെ പില്ക്കാലതാണ് . ചിലതൊക്കെ ഇപ്പോഴും മന പാഠമായി തന്നെ ഇരിക്കുന്നു.
അഗ്നിസാക്ഷി ഇൽ മന പാഠം ആക്കിയതോക്കെ ഇപ്പോഴും അറിവായി മാറികൊണ്ടിരിക്കുന്നു. അറിവിന്റെ അനശ്വര സ്രോതസ് പോലെ. അറിവ് അഹങ്കാരത്തെ സൃഷ്ടിക്കുന്നു. നശിപ്പിക്കുന്നു. കാല ചക്രം തിരിഞ്ഞു ചെല്ലുമ്പോൾ അറിവ് മാത്രം അവശേഷിക്കുന്നു.
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.
നാരായണ ഗുരുദേവന്റെ - അറിവ്, ഉപനിഷത്തുകളിലെ - ബോധം, സാധാരണക്കാരന്റെ - ഈശ്വരൻ; എന്നൊക്കെ ഉള്ള പേരുകളിൽ അറിയപ്പെടുന്ന വേദാന്ത സാരത്തെ കർമ്മം , ധർമ്മം എന്നീ ച്ചട്ടക്കൂടുകളിൽ രാമായണവും മഹാഭാരതവും ഒക്കെ വിശാലമായി പഠിപ്പിക്കുന്നുണ്ടു . ആ തിരിച്ചറിവിനെ നൂറില്പരം പുറങ്ങളിൽ പാല്പായസം പോലെ വിളമ്പി വെച്ച ആ മഹാസധ്വി യെ കാൽക്കൽ വീണു നമസ്കരിക്കണ്ടേ?.. അതോ നൂറിൽ നൂറു പുറങ്ങളിലും സമകാലിക രാഷ്ട്രീയവും, സ്വാതന്ത്ര്യ സമരവും, ബ്രാഹ്മണ സമൂഹങ്ങളിലെ ലിംഗ അസമത്വവും ജീര്ണിച്ച സാമുഹ്യവ്യവസ്ഥയെയും വിമർശിക്കുമ്പോൾ വേദന്തിയായ എഴുത്തുകാരി ഒരു സിംഹിണി യെ പോലെ ഗര്ജിക്കുന്നു..
"നൂറു ജന്മം നായ്ക്കൾ ടെ ഇടയില ജനിച്ചാലും നമ്ബൂരാര്ടെ ഇടയില പെണ്ണായി ജനിക്കാൻ ഇടവരുത്തരുതേ എന്ന്" നായർ സ്ത്രീയെ കൊണ്ട് അവർ പ്രാർതിപ്പിക്കുന്നു . ഒരേ ജാഗ്രതയോടെ അന്തര്ജനങ്ങളുടെ അടിച്ചമാര്തപ്പെട്ട ലൈംഗിക സംഘർഷവും , തൊഴുത്തിൽ കുത്തും, എക്കാലത്തും വിപ്ലവകുതുകികളായ യൗവനതെയും വരച്ചു വെച്ചു . വിപ്ലവവീര്യത്തിനു ജരാനര ബാധിക്കുമ്പോൾ അവർ അഴിമാതിക്കാരകുന്നതും മാറ്റത്തിനു കൈ കൊടുക്കാതെ നിലക്കുന്നവന്റെ തോളത്തു മാറാപ്പു കേറുന്നതും കാണിച്ചു തന്നു.
വരികൾക്കിടയിലും , ഉണ്ണി നംബൂരിയുടെയും , തേതി യുടേയും മൌനത്തിലും മുറി വാക്കുകളിലും ഒരായിരം അർഥങ്ങൾ മെനഞ്ഞു വെച്ചു ..
17 - 18 വയസ്സായ average reader ആയ എന്റെ ഒന്നാം വായനയിൽ ഒരുപക്ഷെ ഇത്രയേ ഉണ്ടാകു ഈ നോവൽ ഇന്റെ പ്രമേയം;
"വിവാഹത്തിന്റെ തുടക്കത്തിലേ സ്വരചെര്ച്ചയില്ലാത്ത ഭാര്യാഭാര്തക്കന്മാർ. useless husband .. background ഇൽ അല്പം സ്വാതന്ത്ര്യ സമരം. സന്യാസി ആകുന്ന നായികാ അവസാനം.."
രണ്ടാം വായനയിൽ ഉള്ള സന്ദേശം
" പോയ കാലത്തെ സാമൂഹ്യപ്രശ്നങ്ങൾ , അസമത്വങ്ങൾ സ്ത്രീ ശാക്തീകരണം . heroine oriented movie .."
നാടകം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ കുറെ അധികം വായിച്ചത് നന്നായി.. കഥയുടെ അവസാനം ഉണ്ണി നംബൂരിക്കും തേതിക്കും ഒരു പക്ഷെ എഴുതുകരിക്കും വയസ്സായപ്പോൾ അറിവ് തിരിച്ചറിവാകുന്നു . അറിവും അറിയപ്പെടുന്നതും ഒന്നാകുന്നു. ഉണ്ണി നമ്പൂരി യുടെ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ചുവടെ ചേര്ക്കുന്നു..
"അനിയനു പണ ത്തിലും അധികാരത്തിലും ആണ് ഭ്രാന്ത്.. വേറെ ചിലർക്ക് ഭക്തിയിലും.. എന്തിലെങ്ങിലും ഭ്രാന്തില്ലാതെ ആരെങ്ങിലും ഈ ലോകത്ത് ഉണ്ടാകുമോ എന്തോ".. ഇതിനപ്പുറം ഒരു വേദാന്ത ചിന്ത ഇനി പറയാനില്ല..
അത്തരത്തിൽ മറ്റൊരു നോവലും ഇന്നുവരെ ആവര്ത്തിച്ചു വായിച്ചിട്ടില്ല. ഓരോ ആവൃത്തിയും പിന്നിടും ബോൾ വീണ്ടും വായിക്കാനുള്ള വ്യഗ്രത വര്ദ്ധിച്ചു. എന്തൊക്കെ അറിവ് ലഭിച്ചു.. അറിയില്ല..ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിൽ പഠനം ഒരു ആവർത്തന പ്രക്രിയയാണ്. മനപാഠം ആക്കലാണ് . പഠിച്ചത് അറിവാകുന്നത് അനുഭവങ്ങൾ അവയോടു സംവദി ക്കുമ്പോഴാണ് .
വേദാധ്യായം ഒക്കെ അങ്ങനെ അല്ലെ. ഇന്നും നമ്മടെ സ്കൂൾ ഉകളിൽ ആ വേദ പാരമ്പര്യം തന്നെ ആണ് തുടർന്ന് പോരുന്നതെന്ന് തോന്ന്ന്നു. matrices ഉം differential equation ഉം എന്നെ സംബധിച്ചിടത്തോളം അറിവായി മാറിയത് വളരെ പില്ക്കാലതാണ് . ചിലതൊക്കെ ഇപ്പോഴും മന പാഠമായി തന്നെ ഇരിക്കുന്നു.
അഗ്നിസാക്ഷി ഇൽ മന പാഠം ആക്കിയതോക്കെ ഇപ്പോഴും അറിവായി മാറികൊണ്ടിരിക്കുന്നു. അറിവിന്റെ അനശ്വര സ്രോതസ് പോലെ. അറിവ് അഹങ്കാരത്തെ സൃഷ്ടിക്കുന്നു. നശിപ്പിക്കുന്നു. കാല ചക്രം തിരിഞ്ഞു ചെല്ലുമ്പോൾ അറിവ് മാത്രം അവശേഷിക്കുന്നു.
അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.
നാരായണ ഗുരുദേവന്റെ - അറിവ്, ഉപനിഷത്തുകളിലെ - ബോധം, സാധാരണക്കാരന്റെ - ഈശ്വരൻ; എന്നൊക്കെ ഉള്ള പേരുകളിൽ അറിയപ്പെടുന്ന വേദാന്ത സാരത്തെ കർമ്മം , ധർമ്മം എന്നീ ച്ചട്ടക്കൂടുകളിൽ രാമായണവും മഹാഭാരതവും ഒക്കെ വിശാലമായി പഠിപ്പിക്കുന്നുണ്ടു . ആ തിരിച്ചറിവിനെ നൂറില്പരം പുറങ്ങളിൽ പാല്പായസം പോലെ വിളമ്പി വെച്ച ആ മഹാസധ്വി യെ കാൽക്കൽ വീണു നമസ്കരിക്കണ്ടേ?.. അതോ നൂറിൽ നൂറു പുറങ്ങളിലും സമകാലിക രാഷ്ട്രീയവും, സ്വാതന്ത്ര്യ സമരവും, ബ്രാഹ്മണ സമൂഹങ്ങളിലെ ലിംഗ അസമത്വവും ജീര്ണിച്ച സാമുഹ്യവ്യവസ്ഥയെയും വിമർശിക്കുമ്പോൾ വേദന്തിയായ എഴുത്തുകാരി ഒരു സിംഹിണി യെ പോലെ ഗര്ജിക്കുന്നു..
"നൂറു ജന്മം നായ്ക്കൾ ടെ ഇടയില ജനിച്ചാലും നമ്ബൂരാര്ടെ ഇടയില പെണ്ണായി ജനിക്കാൻ ഇടവരുത്തരുതേ എന്ന്" നായർ സ്ത്രീയെ കൊണ്ട് അവർ പ്രാർതിപ്പിക്കുന്നു . ഒരേ ജാഗ്രതയോടെ അന്തര്ജനങ്ങളുടെ അടിച്ചമാര്തപ്പെട്ട ലൈംഗിക സംഘർഷവും , തൊഴുത്തിൽ കുത്തും, എക്കാലത്തും വിപ്ലവകുതുകികളായ യൗവനതെയും വരച്ചു വെച്ചു . വിപ്ലവവീര്യത്തിനു ജരാനര ബാധിക്കുമ്പോൾ അവർ അഴിമാതിക്കാരകുന്നതും മാറ്റത്തിനു കൈ കൊടുക്കാതെ നിലക്കുന്നവന്റെ തോളത്തു മാറാപ്പു കേറുന്നതും കാണിച്ചു തന്നു.
വരികൾക്കിടയിലും , ഉണ്ണി നംബൂരിയുടെയും , തേതി യുടേയും മൌനത്തിലും മുറി വാക്കുകളിലും ഒരായിരം അർഥങ്ങൾ മെനഞ്ഞു വെച്ചു ..
17 - 18 വയസ്സായ average reader ആയ എന്റെ ഒന്നാം വായനയിൽ ഒരുപക്ഷെ ഇത്രയേ ഉണ്ടാകു ഈ നോവൽ ഇന്റെ പ്രമേയം;
"വിവാഹത്തിന്റെ തുടക്കത്തിലേ സ്വരചെര്ച്ചയില്ലാത്ത ഭാര്യാഭാര്തക്കന്മാർ. useless husband .. background ഇൽ അല്പം സ്വാതന്ത്ര്യ സമരം. സന്യാസി ആകുന്ന നായികാ അവസാനം.."
രണ്ടാം വായനയിൽ ഉള്ള സന്ദേശം
" പോയ കാലത്തെ സാമൂഹ്യപ്രശ്നങ്ങൾ , അസമത്വങ്ങൾ സ്ത്രീ ശാക്തീകരണം . heroine oriented movie .."
നാടകം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ കുറെ അധികം വായിച്ചത് നന്നായി.. കഥയുടെ അവസാനം ഉണ്ണി നംബൂരിക്കും തേതിക്കും ഒരു പക്ഷെ എഴുതുകരിക്കും വയസ്സായപ്പോൾ അറിവ് തിരിച്ചറിവാകുന്നു . അറിവും അറിയപ്പെടുന്നതും ഒന്നാകുന്നു. ഉണ്ണി നമ്പൂരി യുടെ എനിക്കേറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ചുവടെ ചേര്ക്കുന്നു..
"അനിയനു പണ ത്തിലും അധികാരത്തിലും ആണ് ഭ്രാന്ത്.. വേറെ ചിലർക്ക് ഭക്തിയിലും.. എന്തിലെങ്ങിലും ഭ്രാന്തില്ലാതെ ആരെങ്ങിലും ഈ ലോകത്ത് ഉണ്ടാകുമോ എന്തോ".. ഇതിനപ്പുറം ഒരു വേദാന്ത ചിന്ത ഇനി പറയാനില്ല..