Saturday, May 26, 2012

വിവേചനബുദ്ധി

കേരളവും കൊലപാതക രാഷ്ട്രീയവും എന്നതല്ല ഈ പോസ്റ്റില്‍  എന്റെ പ്രധാന  വിഷയം.  എന്നാല്‍ കഴിഞ്ഞ  രണ്ടാഴ്ച മലയാളം ചാനലുകള്‍ ധാരാളമായി കണ്ടതിന്റെ ഹാങ്ങ് ഓവറോ , വായിക്കപ്പെടണം എന്ന എഴുത്തുകാരന്റെ സ്വാര്‍ത്ഥതയോ, രണ്ടു  വിഷയങ്ങള്‍ തമ്മില്‍ ഉള്ള പരോക്ഷമായ ബന്ധം കൊണ്ടോ എന്റെ എഴുത്ത് പൂര്‍ണമായോ ഭാഗികമായോ വഴി  തെറ്റി കൊലപാതക രാഷ്ട്രീയത്തില്‍ എത്തിയേക്കാം എന്ന് ഞാന്‍ ഭയക്കുന്നു. അതിനാല്‍ ഒരു A സര്‍ട്ടിഫിക്കറ്റ് ഇവിടെ മുന്‍‌കൂര്‍ ചേര്‍ക്കുന്നു. എന്നാല്‍ ഈ A സര്‍ട്ടിഫിക്കറ്റ്  കണ്ടു ചില "നഗ്ന" സത്യങ്ങള്‍ പ്രതീക്ഷിച്ചു ഈ കൊട്ടകയില്‍ കേറിയാലും ചിലപ്പോള്‍ നിരാശ ആയിരിക്കും ഫലം . 
എന്റെ വിഷയം അന്ധ വിശ്വാസം  ആണ്, അഥവാ അന്ധമായ വിശ്വാസമാണ്, അഥവാ മനുഷ്യനെ അന്ധവല്‍ക്കരിക്കുന്ന (അങ്ങനെ ഒരു വാക്കുണ്ടോ) വിശ്വാസങ്ങളെ പറ്റിയാണ്. ഭാരതീയന് അന്ധവിശ്വാസം (superstition) ധാരാളമായി കിട്ടിയിട്ടുണ്ടല്ലോ. അതിനു ആധുനിക സമൂഹത്തില്‍ ധാരാളം അപ്പൊസ്തലന്മാരും ഉണ്ട്. ഇന്ത്യ ഇലെ വന്‍കിട മെട്രോ സിറ്റി കളില്‍ ചുട്ട കോഴിയെ പറപ്പിക്കലും, കൈവിഷം കൊടുക്കലും ഒക്കെ ധാരാളമായി നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെത്തെ പ്രതിപാദ്യം വ്യക്തിയെയോ, പ്രസ്ഥാനത്തെയോ, മതത്തെയോ അന്ധമായി വിശ്വസിക്കുന്ന പ്രവണതയാണ്. ഇതു ഒരു പുതിയ പ്രവണത 
 ആണെന്നല്ല. പക്ഷെ ഈ പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരുന്നുണ്ട്. 
ചോദ്യം ചോദിക്കുന്ന കുട്ടി ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ സഹജ വാസനയെ കുറിക്കുന്നു.  നമ്മളുടെ മ്മനസില്‍ പൊന്തി വരുന്ന സംശയങ്ങളെല്ലാം മണ്ടതരമാനെന്നു നമ്മെ പഠിപ്പിക്കാന്‍ 10 - 20 വര്‍ഷത്തെ വിദ്യാഭ്യാസം കുറച്ചൊന്നുമല്ല പങ്കു വഹിച്ചിട്ടുള്ളത്. ഒരു 20-21 വയസകുമ്പോഴേക്കും ഒരു വിധമുള്ള ചെറുപ്പക്കരോക്കെയും നാടിന്റെ കൂടെ ഓടാനും ഒളിക്കാനും പ്രാപ്തരാകുന്നു.  
തര്‍ക്കം ഒരു ശാസ്ത്ര വിഷയമായിരുന്ന നമ്മുടെ നാട്ടില്‍ വിമര്‍ശനാത്മക ചിന്താധാരകള്‍ വറ്റി പോകുന്നില്ലേ? 
വയലാര്‍ പറഞ്ഞ പോലെ മനുഷ്യന്‍ മതങ്ങളെയും മതങ്ങള്‍ ദൈവങ്ങളെയും സൃഷ്ടിച്ചെങ്കിലും ഓരോ മതത്തിനും  ഓരോ പുതിയ തത്വസംഹിതയുടെ ഉറവയയിട്ടാണ്  ഉല്പത്തി. മനുഷ്യന്റെ ചിന്താസരണികളില്‍ ഒരിക്കലും വറ്റാത്ത ഒഴുക്ക് തീര്‍ത്തുകൊണ്ട് ഈ മതങ്ങളെല്ലാം നിറഞ്ഞൊഴുകി.;
ഒരു മതവും ശൂന്യതയില്‍ നിന് മുള  പൊട്ടിയിട്ടില്ല. ഓരോ കാലഘട്ടങ്ങളിലും നില നിന്നിരുന്ന വിശ്വാസ പ്രമാണങ്ങള്‍ ഉടെ ഉപോല്‍പ്പന്നങ്ങള്‍ ആയിട്ടാണ് അവ രൂപപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ മതങ്ങളുടെ എല്ലാം അകക്കാമ്പില്‍ മൂലപ്രമാണങ്ങള്‍ ആയിട്ടുള്ള ദര്‍ശനങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഒഴുകി ചേരുന്നത് ഒരേ കടലിലാണ് എങ്കിലും ഒഴുകി തുടങ്ങിയത് ഒരേ മല നിരകളില്‍ 
നിന്നാണ് എങ്കിലും  നില നിന്നിരുന്ന ഒരു ചിന്താധാരയെ വെല്ലുവിളിക്കാതെ ഒരു പുതിയ ശാഖ ഉണ്ടാകുന്നില്ല എന്നതായി കാണാം. 
ഇത് പ്രകൃതി സ്വഭാവമാണ്.  ഓരോ കാലഘട്ടങ്ങളിലും വളര്‍ന്നു വന്ന മതങ്ങള്‍ക്ക് അവയ്ക്ക് മുന്‍പേ നിലനിന്നിരുന്ന നിലനിന്നിരുന്ന മതങ്ങളോടും വിശ്വാസങ്ങളോടും പങ്കു വെയ്ക്കുന്ന ഭൂതകാല സാമ്യങ്ങളും, എന്നാല്‍ അവയോടു കടക വിരുധംയിട്ടുള്ള ആശയ സംഹിതകളും തന്നെ ഇതിനു നിദാനം. ഓരോ മതവും മനുഷ്യരാശി യുടെ വളര്‍ച്ചയുടെയും ദാര്‍ശനിക വ്യാപ്തിയുടെയും സ്തൂപങ്ങള്‍ ആണ്. ഈ സ്വഭാവ  വിശേഷങ്ങള്‍  മതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സത്യമാണ്.     മതങ്ങള്‍ ആധ്യാത്മികതയുടെ ഉന്നത തലത്തിലാണ് എങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവയുടെ ഭൌതിക പര്യായങ്ങള്‍ മാത്രമാണ്. പ്രത്യേകിച്ചു ഇന്നത്തെ സാമൂഹ്യ  വ്യവസ്ഥിതിയില്‍ രണ്ടിനും ഉള്ള ഒരു പൊതുഗുണം ചോദ്യം ചെയ്യലിനോടുള്ള  അസഹിഷ്ണുത ആണ്.  പ്രത്യേകിച്ചു സാധാരണ അനുയായികളുടെ തലത്തില്‍, മതവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടലിനു അതീതങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
മത ഗ്രന്ഥങ്ങളിലും രാഷ്ട്രീയ തത്വസംഹിതകളും എഴുതി വെയ്ക്കുന്ന ആശയങ്ങള്‍ സ്വന്തം യുക്തിയ്ക്ക് കൂടി വശപ്പെടെണ്ടാവയെന്നു നാം മറന്നു പോകുന്നു. 
എന്നാല്‍ മത-സമുദായ സംഘടന കള്‍ക്ക് അധികാരം കൈയാലനുള്ള അവസരം  കിട്ടുകയും, അതിന്റെ അഭിനവ നേതാക്കന്മാരെ ദന്തഗോപുരങ്ങളില്‍ കുടിയിരുത്തുക കൂടി ചെയ്തതോടെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ ആകാത്തവയും അതിനുള്ള ചെറു ശ്രമങ്ങളെ പോലും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത ഈ നൂറ്റാണ്ടിന്റെ സൃഷ്ടി ആണ്.
ഇതോടെ മതം ആധ്യാത്മികതയുടെ ഉന്നത തലങ്ങളില്‍ നിന്ന് സാധാരണ പ്രസ്ഥാനങ്ങളുടെ ഭൌതിക തലത്തിലേക്കും പിന്നീട് അവടെ നിന്ന് മത വൈരത്തിന്റെ തമോഗര്‍ത്തങ്ങളില്‍ ലേക്ക് 
 കൂപ്പുകുത്തുകയും ചെയ്തു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നീട് ഈ നിലവാരതകര്ച്ചയുടെ വഴി സ്വീകരിച്ചത് സ്വാഭാവികം.; 
ദൈവങ്ങളുടെ നഗ്ന ചിത്ര വരച്ചവരെ നാടുകടതുന്നതും, മത ഗ്രന്ഥങ്ങളെ കത്തിച്ചവരെ വകവരുത്തുന്നതും, നമ്മുടേതില്‍ നിന്ന് വെത്യസ്തമായ രാഷ്ട്രീയ ആസയങ്ങളോട് അസഹിഷ്ണുത വളരുന്നതും, ഇതെല്ലം കൊലപാതകങ്ങളില്‍ വരെ ചെന്നവസാനിക്കുന്നതും, സംസ്കൃത സമൂഹങ്ങളില്‍ സംഭാവൈക്കെണ്ടുന്ന കാര്യങ്ങളാണോ?
ഭാരതത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹ്യ പരിഷ്കര്‍താക്കളും അതാതു കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന മത സാമൂഹ്യ വ്യവസ്ഥിതികളെ വെല്ലുവിളിച്ചവരായിരുന്നു. വിദ്യാഭ്യാസം ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്ത ആ കാലഘട്ടങ്ങളില്‍ പോലും അവരെ ഒന്നും ഇല്ലായ്മ ചെയ്യുക എന്നാ ഒരു തന്ത്രം പ്രബല മതങ്ങളും , സമുദായങ്ങളും സ്വീകരിചിട്ടില്ല. അവരൊന്നും മതധ്വംസനം നടത്തിയതായി ആരും പ്രഖ്യാപിചിട്ടുമഇല്ല.  
വെല്ലുവിളികലോടുള്ള അസഹിഷ്ണുത മതങ്ങളില്‍ നിന്ന് കടന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ എത്തി നില്‍ക്കുന്നു. വെല്ലുവിളി ഉയര്‍ത്തുന്ന വ്യക്തികളെ ലിസ്റ്റ് തയാറാക്കി കൊല്ലാന്‍  ഞങ്ങള്‍ മടിക്കില്ല എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ധൈര്യം എവടെ നിന്ന് വരുന്നു.. ഇതെല്ലാം ഈ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്ന സാധാരണ ജനങ്ങളോട് ന "നിങ്ങള്‍ മണ്ടന്മാരന്. നിങ്ങളുടെ പ്രതികരണശേഷി ഞങ്ങള്‍ക്ക് പണയപ്പെടിരിക്കുന്നു. നിങ്ങള്‍ എല്ലാം പെട്ടെന്ന് മറന്നോളും. അതുകൊണ്ട് ഞാന്‍ വായില്‍ തോന്നിയത് എന്തും പറയും" എന്നാ ഒരു സമീപനത്തെ ആണ് സൂചിപ്പിക്കുന്നത്. 
മത രാഷ്ട്രീയ നേതാക്കളും, ജനാധിപത്യ സര്‍ക്കാരുകളും, ഒരു പ്രാദേശിക നേതാവ് തുമ്മിയാല്‍ പോലുംവാര്ത്തയാക്കുന്ന  മാധ്യമങ്ങളും ഉള്ള നമ്മുടെ സാമൂഹ്യജീവിതത്തില്‍ നമ്മള്‍ സാധാരണക്കാര്‍ എന്ന് പറയുന്ന ബഹുഭൂരിപക്ഷം വിമര്‍ശനാത്മക നിലപ്പാട് സീകരിക്കുകയും  കാണുന്നതും കേള്‍ക്കുന്നതും തൊണ്ടയില്‍ തൊടാതെ വിഴുങ്ങാതിരിക്കുകയും, ഇതെല്ലം മനസ്സില്‍ സൂക്ഷിച്ചു നമ്മുടെ അവസരം വരുമ്പോള്‍ നിശബ്ദമായി വിധിയെഴുതുകയും  ചെയ്യേണ്ടത് അത്യന്താപെക്ഷിതമാനെന്നു തോന്നുന്നു.  മത-രാഷ്ട്രീയ-സാമുദായിക നേതാക്കളും മാധ്യമങ്ങളും പറയുന്നത് ശരിയായിരിക്കാം. നമുക്ക് നമ്മുടെതായ ശരിയും അത് തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും ഈ IT യുഗത്തില്‍ അനിവാര്യമാണ് .