Monday, December 26, 2011

ഓര്‍മയിലെ അടുക്കള മണങ്ങള്‍

മനോഹരമായ മറ്റൊരു ഞായറാഴ്ച... രാവിലെ ദോശ ആയിരുന്നു breakfast .   ഉച്ചക്ക് ശേഷം നീന്താന്‍ പോയിരുന്നു.. ഞാനും സജു ഉം കൂടെ ഷാദ് ഉം. തിരിച്ചു വന്നുഅതിനു ശേഷം ഷാദ് ചായ ഉണ്ടാക്കി കൂടെ ദോശ ഉം.. ഇന്ന് രാത്രി മസാല ദോശ ആണ് അത്താഴത്തിനു. രാവിലെ മുതല്‍ ദോശ മയം. അതുകൊണ്ട് ആവാം കേരള breakfast ഉകളെ കുറിച്ച് കുറെ ഓര്‍മ്മകള്‍ വന്നത്.. ഓര്‍മകളെ ഉദ്ദീപിപ്പിക്കുന്നത് മണങ്ങള്‍ ആണ്.
 ഓര്‍മയിലെ അടുക്കള യില്‍ എന്തെല്ലാം മണങ്ങള്‍ ആണ്. ഇന്നത്തെ അടുക്കളയില്‍ കൂടി പോയാല്‍ മീറ്റ് മസാല യുടെയോ ചുട്ടു വച്ച ദോശ ഉടെയോ, പുട്ടിന്റെയോ ഒക്കെ മണങ്ങള്‍ ഉണ്ടാകും.  പണ്ട് പാചക പ്രക്രിയ കുറെ കൂടി വിശദവും ദീര്‍ഘവും ആകയാല്‍ , ദിവസത്തിന്റെ ഏറിയ  പങ്കും അടുക്കളയില്‍ ചിലവഴിച്ചിരുന്ന എന്നെ പോലുള്ള കുട്ടികള്‍ ക്ക്,  മണങ്ങളില്‍ ഉഉടെ അനുഭവിക്കുകയും, അയവിറക്കുകയും, സ്വപ്നം കാണുകയും ചെയ്തിരുന്ന വിഭവങ്ങള്‍ ഏറെ ആയിരുന്നു.
  ചില ഉദാഹരണങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.. traditional രീതികളില്‍ ഈ വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ കുറിപ്പടി ഒരു പാചക വിധി ആയും ഉപയോഗിക്കാവുന്നതാണ്.

puttu : പിറ്റേ ദിവസം കാലത്ത് പുട്ട് ആണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് പച്ചരി രാവിലെ വെയിലത്ത്‌ ഉണങ്ങാന്‍ കിടക്കും. ഉച്ച ആകുമ്പോഴേക്കും കുതിര്‍ന്നു ഉണങ്ങി കിടക്കുന്ന അവനെ എടുത്തു അമ്മ ഉരലില്‍ ഇടും. ഉരലില്‍ ( പണ്ടത്തെ മരത്തിന്റെ ഉരല്‍ എവടെ പോയി എന്നറിയില്ല,   ഇപ്പൊ  ആട്ടുകല്ല് തന്നെ ആണ്  അമ്മ ഉരല്‍ ആയിട്ടും ഉപയോഗിക്കുന്നത് . ) ഓരോ ഇടിക്കും ഭൂമി കുലുങ്ങും.. അടുക്കളയില്‍ ഇരിക്കുന്ന പാത്രങ്ങള്‍ ചിലമ്പി കലമ്പും. ഏതാണ്ട് അഞ്ചു അഞ്ചര അടി നീളമുള്ള ഉലക്ക എടുത്തു ഇടിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ട്.. എന്നാല്‍ മെലിഞ്ഞു ശോഷിച്ചു വര്‍ഷങ്ങളോളം ഇരുപതോന്പതു കിലോ ഭാരം നിലനിര്‍ത്തിയിരുന്ന എന്നെ അമ്മ വിസ്വചിച്ചു ഉലക്ക എങ്ങനെ ഏല്‍പ്പിക്കും..ഉച്ചയുറക്കത്തില്‍ നിന്ന് ഞാന്‍ ഉണരുന്നത് പുട്ടിന്റെ പൊടി വറക്കുന്ന മണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും..വലിയ ചീനച്ചട്ടിയില്‍ കിടന്നു അരി പൊടി മല്ലടിക്കുന്നു.. നല്ല മണം ... ഒപ്പം ഒരല്‍പം അക്ഷമയും.. പുട്ടിന്റെ പൊടി വറത്തു   കഴിഞ്ഞാലെ അമ്മ ചായ ഉണ്ടാക്കുള്ളൂ..  പൊടി വറക്കുന്നതിന്റെ സുഗന്ധം  ഒന്ന്  വേറെ തന്നെ. ആ സുഗന്ധത്തില്‍   ആകൃഷ്ടനായി   ഞാന്‍ പല തവണ അതെടുത്തു തിന്നു നോക്കിയിട്ടുണ്ട്. വായു പൊള്ളിയത്‌ മിച്ചം. വെല്യ രുചി പോര. എന്നാല്‍ പിറ്റേന്ന് രാവിലെ പുട്ട് കുറ്റി ഇല് ചുട്ടു എടുക്കുമ്പോള്‍ കഥ മാറി. രുചികരമായ ആവി പറക്കുന്ന പുട്ട്. " പാത്തുമ്മയുടെ ആട്" വായിച്ചതില്‍ പിന്നെ ഞാനും ബഷീര്‍ ഇനെ പോലെ പുട്ട് പഴം, തേന്‍, നെയ്യ് , panchasaara എല്ലാം ചേര്‍ത്ത് കുഴച്ചേ പുട്ട്  കഴിക്കാറ് ഉള്ളു..


ഒന്നാമത്തെ പാചക വിധി നീണ്ടു പോയതിനാല്‍ തല്‍ക്കാലം ഇവിടെ നിര്ത്തുന്നു..ബാകി പിന്നീട്..



No comments:

Post a Comment